തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സംഘടിപ്പിക്കുന്ന ധർണ നാളെ. മന്ത്രി വി ശിവന്‍കുട്ടി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നിയോജക മണ്ഡല തലത്തിലായിരിക്കും നാളെ പ്രതിഷേധ ധര്‍ണ നടത്തുക. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
സംസ്‌ഥാനത്തെ സർക്കാർ ഓഫിസുകൾക്ക് മുന്നിൽ രാവിലെ 10 മണിയോടെയാണ് ധർണ ആരംഭിക്കുക. തിരുവനന്തപുരം സെന്‍ട്രല്‍ നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള ധർണയുടെ ഉൽഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ നിർവഹിക്കും. കൂടാതെ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി നേമത്തും, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി കഴക്കൂട്ടത്തും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വട്ടിയൂര്‍ക്കാവിലും, എംഎം ഹസ്സന്‍ വിഴിഞ്ഞത്തും പ്രതിഷേധ ധര്‍ണ ഉൽഘാടനം ചെയ്യും.
അതേസമയം നാളെ നടക്കുന്ന പ്രതിഷേധ ധർണയിൽ യുഡിഎഫിലെ പ്രമുഖ നേതാക്കളെല്ലാം വിവിധയിടങ്ങളിൽ പങ്കെടുക്കും. പികെ കുഞ്ഞാലിക്കുട്ടി, എഎ അസീസ്, പിജെ ജോസഫ്, സിപി ജോണ്‍ ദേവരാജന്‍, അനൂപ് ജേക്കബ്, മാണി സി കാപ്പന്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളിലെ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുമെന്നാണ് എംഎം ഹസ്സൻ വ്യക്‌തമാക്കിയത്.
Read also : ബോളിവുഡ് ഗായകൻ യോ യോ ഹണി സിംഗിനെതിരെ ഗാർഹിക പീഡന പരാതി