യുഡിഎഫ് നേതൃയോഗം ഇന്ന് 

By Trainee Reporter, Malabar News
Ajwa Travels

കൊച്ചി: യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. ജോസ് കെ മാണി ഇടതുമുന്നണിയുടെ ഭാഗമായ സാഹചര്യത്തില്‍ മധ്യ കേരളത്തില്‍ സ്വീകരിക്കേണ്ട പുതിയ നിലപാടുകള്‍ യോഗത്തില്‍ ചര്‍ച്ചയാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ സംബന്ധിച്ച ജില്ലാ തല ചര്‍ച്ചകള്‍ക്കും യുഡിഎഫ് യോഗം രൂപം നല്‍കും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണ നീക്കം ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്ക് നടുവിലാണ് യോഗം നടക്കുന്നത്.

Read also: ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് യോഗത്തില്‍ പങ്കെടുക്കും

ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശം യുഡിഫിനെ ബാധിക്കില്ലെന്ന് നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും യഥാര്‍ഥ രാഷ്‍ട്രീയ സാഹചര്യം വ്യത്യസ്‌തമാണെന്നാണ് വിലയിരുത്തുന്നത്. അതിനിടയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണ നീക്കവും വിവാദമായിരിക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക തലങ്ങളില്‍ പോലും സഹകരിക്കുന്നതിനെതിരെ സമസ്‌തയും രംഗത്ത് വന്നതോടെ ലീഗും സമര്‍ദ്ദത്തിലായിരിക്കുകയാണ്. നിര്‍ണായകമായ ഈ വിഷയങ്ങള്‍ക്കാവും യോഗത്തില്‍ പ്രാധാന്യം കൊടുക്കുക.

രാവിലെ 10 മണിക്ക് ഡിസിസി ഓഫീസിലാണ് യോഗം. നേതാക്കള്‍ നേരിട്ടും ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുക്കും. പാലാ സീറ്റിന്റെ പേരില്‍ എന്‍സിപി ഇടതു മുന്നണിയില്‍ നിന്ന് പിണങ്ങി വന്നാല്‍ ഒപ്പം ചേര്‍ക്കണമെന്ന ധാരണയും കോണ്‍ഗ്രസിനുണ്ട്. ഈ വിഷയത്തിലും ഇന്ന് ചര്‍ച്ച നടന്നേക്കും. യുഡിഎഫ് യോഗത്തിന് ശേഷം പുതുതായി നിയമിച്ച ജില്ലാ ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും യോഗവും ഇന്ന് നടക്കും.

Read also: സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE