ലണ്ടന്‍: ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ അഫ്‌ഗാന്‍ വിഭാഗമായ ഐഎസ്-കെക്കെതിരെ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് വ്യക്‌തമാക്കി യുകെ. ഐഎസ്-കെയുടെ 2000ത്തില്‍ അധികം ഭീകരർ അഫ്‌ഗാനില്‍ ഉണ്ടെന്ന അമേരിക്കന്‍ പ്രതിരോധ സേനയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് യുകെ നിലപാട് വ്യക്‌തമാക്കിയത്.
ഐഎസ്-കെക്ക് എതിരെയുള്ള ആക്രമണങ്ങളില്‍ തങ്ങള്‍ പങ്കുചേരുമെന്ന് ബ്രിട്ടീഷ് വ്യോമസേനാ മേധാവി സര്‍ മൈക്ക് വിങ്‌സ്‌റ്റണ്‍ അറിയിച്ചു. അഫ്‌ഗാനിലെ രക്ഷാദൗത്യം അവസാനിപ്പിച്ച് സൈനികര്‍ മടങ്ങിയെത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം അഫ്‌ഗാനിലെ ഹാമിദ് കര്‍സായി അന്താരാഷ്‍ട്ര വിമാനത്താവളത്തിന് സമീപം വ്യാഴാഴ്‌ച നടന്ന ചാവേർ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎസ്-കെ ഏറ്റെടുത്തിരുന്നു.
നൂറിലേറെ പേരാണ് ഇരട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. കാബൂൾ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് സമീപമാണ് വ്യാഴാഴ്‌ച വൈകുന്നേരത്തോടെ ആദ്യ സ്‍ഫോടനം നടന്നത്. ഇവിടെയാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്‌ടമായത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. തുടർന്നാണ് വിമാനത്താവളത്തിന്റെ പരിസരത്തുള്ള ബാരൺ ഹോട്ടലിന് സമീപം രണ്ടാം സ്‍ഫോടനം ഉണ്ടായത്.
Most Read: ശ്രീലങ്ക വഴി 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തി; ഇന്റലിജൻസ് റിപ്പോർട്