ഡെൽഹി: രാജ്യത്തെ കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രിക്കാനാവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറവാണെന്നും കോവിഡ് വ്യാപനം തടയാൻ കൂടുതൽ ചികിൽസാ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ പരിഭ്രാന്തരാകരുത്, സർക്കാർ ഒപ്പമുണ്ട്. പ്രധാനമന്ത്രി 24 മണിക്കൂറും രാജ്യത്തെ സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദേശീയ ലോക്ക്ഡൗൺ ഭയന്ന് കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ ധൃതി കൂട്ടേണ്ടതില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രീ പീയുഷ് ഗോയൽ പറഞ്ഞു.
രാജ്യത്ത് ട്രെയിൻ സർവീസ് നിർത്തി വെക്കാൻ ആലോചിക്കുന്നില്ല. ഇതേക്കുറിച്ച് തൊഴിലാളികൾക്ക് ആശങ്ക വേണ്ട. നാട്ടിലേക്ക് മടങ്ങാനായി ഡെൽഹി അടക്കമുള്ള നഗരങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ തിരക്ക് കൂട്ടുന്ന സാഹചര്യത്തിലാണ് റെയിൽവേ മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
Also Read: സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർധിപ്പിക്കരുത്; ഹരജി സുപ്രീം കോടതി തള്ളി