കൊല്‍ക്കത്ത: നൊബേല്‍ സമ്മാന ജേതാവ് രവീന്ദ്രനാഥ് ടാഗോറിന്റെ നിറത്തെ സംബന്ധിച്ച വംശീയ പരാമര്‍ശവുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി സുഭാസ് സര്‍ക്കാര്‍. വെളുത്തതല്ലാത്ത തൊലിനിറം കാരണം, കുഞ്ഞായിരുന്ന ടാഗോറിനെ അദ്ദേഹത്തിന്റെ അമ്മ കൈകളില്‍ തൊട്ടിലാട്ടുകയോ മടിയിലിരുത്തുകയോ ചെയ്‌തിരുന്നില്ല എന്നായിരുന്നു സുഭാസ് സര്‍ക്കാരിന്റെ പരാമർശം. ടാഗോര്‍ ആരംഭിച്ച വിശ്വഭാരതി സര്‍വകലാശാല സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ബിജെപി രംഗത്തെത്തി. വംശീയ പരാമര്‍ശമല്ല, മറിച്ച് വംശീയതക്കെതിരായ പരാമര്‍ശമാണ് മന്ത്രി നടത്തിയത് എന്നാണ് ബിജെപിയുടെ ന്യായീകരണം. എന്നാൽ പശ്‌ചിമ ബംഗാളിന്റെ അഭിമാനമായ ടാഗോറിനെ മന്ത്രി അപമാനിച്ചു എന്നായിരുന്നു തൃണമൂലിന്റെ പ്രതികരണം.
“സുഭാസ് സര്‍ക്കാറിന്റെ ചരിത്ര ബോധം എത്രത്തോളമാണെന്ന് വ്യക്‌തമാക്കുന്ന പരാമർശമാണിത്. ഇത്തരത്തില്‍ വംശീയത പറയുന്ന മന്ത്രിയെ ഇനി മേലില്‍ സര്‍വകലാശാലയില്‍ പ്രവേശിക്കാന്‍ അനുവദിച്ചു കൂടാ”- തൃണമൂൽ നേതാവ് അഭിഷേക് ബാനര്‍ജി പറഞ്ഞു. ഒരു വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് ഉണ്ടായതെന്ന് രവീന്ദ്ര ഭാരതി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പബിത്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
Read also: ഓടുന്ന കാറിൽ 35കാരി പീഡനത്തിന് ഇരയായി; രണ്ട് പേർ അറസ്‌റ്റിൽ