ലഖ്നൗ: സിഎഎ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്ത 14 പേരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇവര്‍ നേരത്തെ ഒളിവിലാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 14 പേരില്‍ എട്ട് പേര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം അവരുടെ വീടുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ നോട്ടീസ് പതിച്ചിട്ടുണ്ട്.
ഷിയ പുരോഹിതന്‍ മൗലാന സെയ്ഫ് അബ്ബാസ് അടക്കമുള്ളവരാണ് പ്രതികള്‍. ഇവരുടെ ചിത്രങ്ങള്‍ നഗരത്തില്‍ വിവിധയിടങ്ങളില്‍ പതിച്ചിട്ടുണ്ട്. കലാപം സൃഷ്‌ടിക്കല്‍, സാമുദായിക സൗഹൃദം തകര്‍ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസുകള്‍ എടുത്തിരിക്കുന്നത്.
Read Also: വേൽ യാത്ര തടഞ്ഞ് പോലീസ്; തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അറസ്‌റ്റിൽ
കഴിഞ്ഞ വര്‍ഷം നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്‌ഥന്‍ അടക്കമുള്ള നാല്‍പ്പതിലധികം പൊതു പ്രവര്‍ത്തകരെയാണ് സര്‍ക്കാര്‍ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പാകിസ്‌ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്‌ഥാന്‍ എന്നിവടങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര മതസ്‌ഥര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമ ഭേദഗതിയാണ് സിഎഎ.