കീവ്: യുക്രൈൻ തലസ്‌ഥാനമായ കീവിലെ യുഎസ് എംബസി പ്രവർത്തനം പുനഃരാരംഭിച്ചു. മൂന്ന് മാസത്തെ ഇടവേളക്ക് പിന്നാലെയാണ് ഇപ്പോൾ കീവിലെ യുഎസ് എംബസിയുടെ പ്രവർത്തനം വീണ്ടും പുനഃരാരംഭിച്ചത്. പ്രവർത്തനങ്ങൾ ഔദ്യോഗികമായി പുനഃരാരംഭിക്കുകയാണെന്ന് എംബസിക്ക് മുകളിൽ യുഎസ് പതാക ഉയർത്തി കൊണ്ട് എംബസി വക്‌താവ് ഡാനിയൽ ലാംഗൻകാമ്പ് വ്യക്‌തമാക്കി.
യുക്രൈനിൽ റഷ്യ നടത്തിയ അധിനിവേശത്തിന് പിന്നാലെയാണ് എംബസിയുടെ പ്രവർത്തനങ്ങൾ നിർത്തി വച്ചത്. റഷ്യ സമ്പൂർണ അധിനിവേശം ആരംഭിക്കുന്നതിന് പത്ത് ദിവസം മുമ്പാണ് യുഎസ് എംബസി അടച്ചത്. നിലവിൽ എംബസിയിലെ ചെറിയൊരു വിഭാഗം നയതന്ത്രജ്‌ഞർ ആദ്യം ദൗത്യത്തിനായി മടങ്ങിയെത്തുമെന്നും ലാംഗൻകാമ്പ് അറിയിച്ചു.
കോൺസുലർ പ്രവർത്തനങ്ങൾ ഉടനടി പുനഃരാരംഭിക്കില്ലെന്നും, സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ യാത്രാ നിർദ്ദേശം യുക്രൈനിലുടനീളം നിലവിലുണ്ടെന്നും ലാംഗൻകാമ്പ് കൂട്ടിച്ചേർത്തു. റഷ്യൻ സൈന്യം യുക്രൈന്റെ വടക്ക് നിന്ന് പിൻവാങ്ങിയതിന് പിന്നാലെ നിരവധി രാജ്യങ്ങൾ വീണ്ടും കീവിൽ എംബസി പ്രവർത്തനം പുനഃരാരംഭിച്ചത്. ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് വീണ്ടും കീവിൽ എംബസി പ്രവർത്തനം പുനഃരാരംഭിച്ചത്.
Read also: അസമിൽ പ്രളയം അതിരൂക്ഷം; മരിച്ചവരുടെ എണ്ണം ഒമ്പതായി