കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ 20 വര്‍ഷത്തെ സംഘര്‍ഷഭരിതമായ സേവനം അസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം. അഫ്‌ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍മാറി. അഫ്‌ഗാനിസ്‌ഥാനിലെ അമേരിക്കന്‍ ദൗത്യം പൂര്‍ത്തിയായെന്ന് പെന്റഗണ്‍ അറിയിച്ചു.
അമേരിക്കന്‍ അംബാസിഡര്‍ റോസ് വില്‍സണ്‍ നാട്ടിലേക്ക് മടങ്ങി. അമേരിക്കന്‍ വ്യോമസേനയുടെ സി-17 എന്ന വിമാനം കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും പ്രാദേശിക സമയം തിങ്കളാഴ്‌ച വൈകുന്നേരം 3.29ന് പറന്നുയര്‍ന്നതോടെ അമേരിക്കന്‍ പിന്‍മാറ്റം പൂര്‍ണമായി.
അമേരിക്കയുടെ സേനാ പിന്‍മാറ്റത്തില്‍ കാബൂള്‍ നഗരത്തില്‍ താലിബാന്‍ ആഘോഷം നടത്തി. ആകാശത്തേക്ക് നിറയൊഴിച്ചാണ് ഭീകരര്‍ സന്തോഷം പ്രകടിപ്പിച്ചത്. കാബൂള്‍ വിമാനത്താവളം ഇപ്പോള്‍ പൂര്‍ണമായും താലിബാന്റെ നിയന്ത്രണത്തിലാണ്. ഐഎസ് ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് വിമാനത്താവളത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Also Read: കോവിഡ് പ്രതിരോധ സാമഗ്രികളുമായി ഇന്ത്യയുടെ ഐഎൻഎസ് ഐരാവത് വിയറ്റ്‌നാമിൽ