കോട്ടയം: വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്തു നിന്നുള്ള എംസി ജോസഫൈന്റെ രാജി ഉചിതമായ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജി നേരത്തെ ആകാമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വനിതാ കമ്മീഷൻ പാവപ്പെട്ട പെൺകുട്ടികൾക്ക് ആത്‌മവിശ്വാസം കൊടുക്കണം. ജോസഫൈന്റെ പ്രസ്‌താവന വനിതാ കമ്മീഷന്റെ വിശ്വാസ്യത തകർത്തു. ന്യായീകരണ ക്യാപ്‌സൂളുകൾ ഇറക്കി രക്ഷിക്കാൻ ചിലർ ശ്രമിച്ചു. വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനം നല്ലതാണെന്നും വിഡി സതീശൻ പറഞ്ഞു.
പരാതിക്കാരിയോടുള്ള ജോസഫൈന്റെ പെരുമാറ്റവും തുടർന്ന് നടത്തിയ പ്രസ്‌താവനയും വിവാദമായതോടെ സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്‌തിരുന്നു. ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് സംസ്‌ഥാനത്തെമ്പാടും പ്രതിഷേധങ്ങൾ ശക്‌തമായിരുന്നു. വിവാദത്തിൽ ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും നേതൃ തലത്തിൽ പിന്തുണ ലഭിച്ചില്ല. തുടർന്നാണ് ജോസഫൈൻ രാജി വെച്ചത്.
Also Read: വിവാഹ വാഗ്‌ദാനം നൽകി പീഡനം; ക്ഷേത്ര പൂജാരിയ്‌ക്കെതിരെ കേസ്