സൗദിയിലേക്ക് പച്ചക്കറി-ഗൃഹോപകരണ കയറ്റുമതി നികുതി കൂട്ടി; ലക്ഷ്യം പ്രാദേശിക ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കല്‍

By Staff Reporter, Malabar News
saudi tax increased_malabar news
Representational Image
Ajwa Travels

റിയാദ്: സൗദിയില്‍ ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍ക്ക് 15ശതമാനം കസ്‌റ്റംസ് തീരുവ ഏര്‍പ്പെടുത്തി. ഇതോടെ ഇനി വിദേശത്തു നിന്നുള്ള പച്ചക്കറികള്‍ക്കും പാത്രങ്ങള്‍ക്കും രാജ്യത്ത് വിലകൂടും. പ്രാദേശിക ഉല്‍പന്നങ്ങള്‍ പരമാവധി വിപണിയിലെത്തിക്കാനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമായാണ് നീക്കം.

വിദേശ ഉല്‍പന്നങ്ങളുടെ നികുതി കൂട്ടിയതിനാല്‍ പ്രാദേശിക ഉല്‍പന്നങ്ങള്‍ കൂടുതലായി വിപണിയില്‍ എത്തുമെന്നാണ് ഭരണകൂടം കണക്കുകൂട്ടുന്നത്. സൗദിയില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഉള്‍പ്പടെയുള്ള ഉല്‍പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വരുന്നത്.

പുതിയ നടപടിയുടെ പശ്‌ചാത്തലത്തില്‍ വിദേശത്തു നിന്നെത്തുന്ന പച്ചക്കറികള്‍ക്ക് ഇനി വിലകൂടും. ഒലീവ്, കക്കിരി, കാരറ്റ്, തക്കാളി, മുളക്, വെണ്ടക്ക, മല്ലിയില, വഴുതന, മത്തന്‍ തുടങ്ങിയ സാധനങ്ങള്‍ക്കാണ് വില കൂടുക. പച്ചക്കറിക്ക് പുറമെ ചില ഗൃഹോപകരണങ്ങള്‍ക്ക് 10ശതമാനം ഇറക്കുമതി തീരുവയും കൂട്ടിയിട്ടുണ്ട്. പച്ചക്കറികള്‍ക്കൊപ്പം വിരിപ്പുകള്‍, കര്‍ട്ടനുകള്‍, കയര്‍ ഉല്‍പന്നങ്ങള്‍, പാത്രങ്ങള്‍, കൊട്ടകള്‍, ഷോപ്പിംഗ് ബാഗുകള്‍ തുടങ്ങിയവക്കും വില ഉയരും.

അതേസമയം വിലയേറ്റ പ്രശ്‌നം വിപണിയിലേക്ക് പ്രാദേശിക ഉത്പന്നങ്ങള്‍ കൂടുതലായി എത്തിച്ച് പരിഹരിക്കാനാകും എന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനായി കൂടൂതല്‍ ഉത്പന്നങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സൗദിയിലെ മന്ത്രാലയങ്ങള്‍. ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളെ ഇതുവരെ കസ്‌റ്റംസ് നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

National News: കരുത്ത് ചോരാതെ കർഷക പ്രക്ഷോഭം; മഹാരാഷ്‌ട്രയിൽ നിന്ന് പതിനായിരങ്ങൾ ഡെൽഹിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE