വെഞ്ഞാറമൂട് ഇരട്ടക്കൊല; മുഖ്യ പ്രതികള്‍ അറസ്‌റ്റിൽ

By Staff Reporter, Malabar News
kerala image_malabar news
ഹഖ് മുഹമ്മദ്, മിതിലാജ്
Ajwa Travels

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതികളായ രണ്ട് പേര്‍ അറസ്‌റ്റിൽ. വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ സജീവ്, മൂന്നാം പ്രതിയായ സനല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും കോണ്‍ഗ്രസ്-ഐഎന്‍ടിയുസി പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുണ്ട്.

തിരുവോണത്തലേന്ന് അര്‍ദ്ധരാത്രിയില്‍ ആണ് തിരുവനന്തപുരം തേമ്പാംമൂട് വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിതിലാജിനേയും ഹഖ് മുഹമ്മദിനേയും വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരമാണ് കൊലകള്‍ക്ക് പിന്നിലെന്നും പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും പൊലീസ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്സാണെന്ന് സിപിഐഎമ്മും ഡിവൈഎഫ്‌ഐയും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

മാരകായുധങ്ങളുമായി മിതിലാജിനേയും ഹഖ് മുഹമ്മദിനേയും ആക്രമിച്ച് വെട്ടിപ്പരുക്കേല്‍പിച്ചത് സജീവും സനലും ചേര്‍ന്നാണെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ പ്രതിയും ഐഎന്‍ടിയുസി പ്രവര്‍ത്തകനുമായ ഉണ്ണിയുടെ സഹോദരനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന സനല്‍. അക്രമികളെ സഹായിക്കുകയും രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഏഴ് പേരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കേസില്‍ ഇതുവരെ ആറ് പ്രതികളാണുള്ളത്. സജീവ്, രണ്ടാം പ്രതിയായ അന്‍സാര്‍ എന്നിവരൊഴികെ മറ്റ് നാല് പ്രതികളെ കൂടി തിരിച്ചറിയാനുണ്ടെന്ന് പൊലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE