കൊല്ലം: വിസ്‌മയ കേസിൽ നാളെ വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെഎൻ സുജിത്താണ് വിസ്‌മയ കേസിൽ വിധി പ്രഖ്യാപനം നടത്തുക. വിസ്‌മയയുടെ ഭർത്താവായിരുന്ന മുൻ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്‌ഥൻ കിരൺ കുമാർ മാത്രമാണ് കേസിൽ പ്രതിപട്ടികയിൽ ഉള്ളത്.
കഴിഞ്ഞ വർഷം ജൂൺ 21ആം തീയതിയാണ് കൊല്ലം ജില്ലയിലെ പോരുവഴിയിലുള്ള കിരണിന്റെ വീട്ടിൽ വിസ്‌മയയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. നിലവിൽ വിസ്‌മയ മരിച്ച് ഒരു വർഷം തികയും മുൻപാണ് കേസിൽ വിധി വരുന്നത്. സ്‌ത്രീധന പീഡനം മൂലമുള്ള മരണം, സ്‌ത്രീധന പീഡനം, ആത്‌മഹത്യാ പ്രേരണ, പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് കിരണിനെതിരെ ചുമത്തിയിരിക്കുന്നത്.
കേസിന്റെ കുറ്റപത്രം സമർപ്പിച്ചതും, വിചാരണ നടപടികൾ പൂർത്തിയാക്കിയതും വളരെ വേഗത്തിലാണ്. കഴിഞ്ഞ ജനുവരി 10ആം തീയതിയാണ് വിസ്‌മയ കേസിൽ വിചാരണ ആരംഭിച്ചത്. തുടർന്ന് 500 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും, 42 സാക്ഷികളെയും 120 രേഖകളും മുന്‍നിര്‍ത്തി വിചാരണ പൂർത്തിയാക്കുകയും ചെയ്‌തു. കേസിന്റെ വിചാരണയിൽ ഏറ്റവും നിർണായകമായത് വാട്‍സ്ആപ്പ് വോയിസ് സന്ദേശങ്ങൾ ആയിരുന്നു. കൂടാതെ കേസിൽ പ്രതിയായ കിരൺ കുമാർ നിലവിൽ ജാമ്യത്തിലാണ്.
Read also: എല്ലാ ജില്ലകളിലും അടുത്ത മണിക്കൂറുകളിൽ മഴ; ജാഗ്രതാ മുന്നറിയിപ്പ്