കോവിഡ് പോരാളിക്ക് വിട; ആരിഫ് ഖാന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഉപരാഷ്‌ട്രപതി

By Staff Reporter, Malabar News
national image_malabarnews
M. Venkaiah Naidu
Ajwa Travels

ഡെല്‍ഹി: കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട ഡെല്‍ഹിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ആരിഫ് ഖാന്റെ കുടുംബത്തിന് അനുശോചനം അറിയിച്ച് ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു.

മരണത്തിന് തൊട്ട് മുന്‍പ് വരെ കോവിഡ് മഹാമാരിക്കെതിരെ പോരാടിയ ആരിഫ് ഖാന്റെ സേവനം രാജ്യത്തിന്റെ തന്നെ തത്വചിന്തകളായ സഹനത്തിന്റെയും കരുണയുടെയും പരസ്‌പര വര്‍ത്തിത്വത്തിന്റെയും പ്രതീകമാണെന്ന് ഉപരാഷ്‌ട്രപതി കുറിച്ചു. കൂടാതെ അദ്ദേഹത്തിന്റെ സമാധാനപൂര്‍ണമായ പരലോക വാസത്തിനായി പ്രാര്‍ത്ഥിക്കുമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

കഴിഞ്ഞ ആറ് മാസക്കാലം കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ആരിഫ് ഖാന്‍. കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനും മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി എത്തിക്കുന്നതിനും 48 കാരനായ ഇദ്ദേഹം നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ചിരുന്നു. കോവിഡ് ബാധിച്ച് മരണപ്പെട്ട 200 ഓളം പേരുടെ മൃതദേഹങ്ങളാണ് ആരിഫ് ഖാന്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിച്ചത്.

ഒക്‌ടോബര്‍ മൂന്നിനാണ് ആരിഫ് ഖാന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം ഡെല്‍ഹി എന്‍സിആര്‍ മേഖലയില്‍ കോവിഡുമായി ബന്ധപ്പെട്ട് സൗജന്യ സേവനങ്ങള്‍ നല്‍കുന്ന ഷഹീദ് ഭഗത് സിംഗ് സേവാ ദളില്‍ ജോലി ചെയ്‌തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഡെല്‍ഹിയിലെ ഹിന്ദു റാവു ആശുപത്രിയില്‍ വെച്ചാണ് ആരിഫ് ഘാന്‍ മരണത്തിന് കീഴടങ്ങിയത്.

Read Also: സംസ്‌ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE