തൊടുപുഴ: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ വന്ന കണക്കില്‍ പെടാത്ത 10 കോടിയെക്കുറിച്ചു അന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് പാലാരിവട്ടം പാലം പണിക്ക് ഒത്താശ ചെയ്‌തതിനുള്ള പ്രതിഫലമാണ് എന്നാണ് വിജിലന്‍സിന്റെ വാദം.
Read Also: എംസി കമറുദ്ദീന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
ചന്ദ്രികയുടെ അക്കൗണ്ടില്‍ വന്ന കണക്കില്‍ പെടാത്ത തുക നേരത്തെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍, ഈ തുകക്ക് പിഴ അടച്ചപ്പോള്‍ ആദായ നികുതി വകുപ്പ് അന്വേഷണത്തില്‍ നിന്ന് പിൻമാറി. ഇഡി അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. ഈ പണമിടപാടില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് പങ്കുള്ളതായി സംശയം ഉണ്ട്. ഇത് അന്വേഷിക്കണമെന്നും വിജിലന്‍സ് കോടതിയില്‍ പറഞ്ഞു.