തൊടുപുഴ: വിവാദമായ മരംമുറി ഉത്തരവില്‍ റവന്യൂ- വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ക്ക് വലിയ വീഴ്‌ച സംഭവിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വീഴ്‌ചകൾ അക്കമിട്ട് നിരത്തിയാണ് വിജിലന്‍സ് അന്വേഷണ റിപ്പോർട്. വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥരുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും റെയ്ഞ്ച് ഓഫിസുകള്‍ ഏതെല്ലാമാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
തട്ടേക്കാട്, നേര്യമംഗലം, അടിമാലി, മച്ചാട് റെയ്ഞ്ച് ഓഫിസര്‍മാര്‍ക്കാണ് മരംമുറി സംഭവത്തില്‍ വലിയ വീഴ്‌ചയുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ വിവാദ ഉത്തരവ് പിന്‍വലിച്ച ശേഷവും മരംമുറിക്ക് അനുമതി നല്‍കി. ഏറ്റവും കൂടുതല്‍ മരംമുറി നടന്നിരിക്കുന്നത് അടിമാലി, നേര്യമംഗലം റെയ്ഞ്ചുകളിലാണ്.
ഈ രണ്ട് റെയ്ഞ്ചുകളുടെയും ചുമതല വഹിച്ചിരുന്നത് അടിമാലി റെയ്ഞ്ച് ഓഫിസറായിരുന്നു. ഡിഎഫ്ഒയുടെ നിര്‍ദ്ദേശം അവഗണിച്ചും ഈ ഉദ്യോഗസ്‌ഥന്‍ മരംമുറിക്കാന്‍ അനുമതി നല്‍കിയെന്നും എട്ട് പാസുകള്‍ നല്‍കിയത് വില്ലേജ് ഓഫിസറുടെ അനുമതിയില്ലാതെ ആണെന്നും കണ്ടെത്തിയിട്ടുണ്ട്.
Also Read: ദേശീയപതാക ആദ്യം ഉയര്‍ത്തിയത് തലതിരിച്ച്; പിന്നീട് തിരുത്തി കെ സുരേന്ദൻ