ഇടുക്കിയിലെ അനധികൃത മരംമുറി; അന്വേഷണം മരവിപ്പിച്ചതായി ആരോപണം

By Staff Reporter, Malabar News
idukki-wood-smuggling
Representational Image
Ajwa Travels

ഉടുമ്പൻചോല: ഇടുക്കി ഉടുമ്പൻചോല ചിത്തിരപുരം റോഡ് നിർമാണത്തിന്റെ മറവിൽ നടന്ന മരം മുറിക്കലുമായി ബന്ധപ്പെട്ട അന്വേഷണം മരവിപ്പിച്ചതായി ആരോപണം. കേസെടുത്ത് ഒരു മാസം പിന്നിട്ടിട്ടും മരം മുറിച്ച കരാറുകാരനെ ഇതുവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം. മരം കടത്തിയ ഡ്രൈവറെയും പിടികൂടിയിട്ടില്ല.

രാഷ്‌ട്രീയ സമ്മർദ്ദത്തിന് വഴങ്ങി വനംവകുപ്പ് കരാറുകാരനെ സംരക്ഷിക്കുന്നു എന്ന വിമർശനവും ഉയരുന്നുണ്ട്. എന്നാൽ കരാറുകാരൻ ആശുപത്രിയിലാണെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ഡ്രൈവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും വനം വകുപ്പ് പറയുന്നു.

റോഡ് വികസനത്തിന്റെ പേരിൽ അൻപതോളം വൻമരങ്ങളാണ് ഇവിടെ മുറിച്ച് മാറ്റിയത്. കാർഡമം ഹിൽ റിസർവിൽ വരുന്ന ഉടുമ്പൻചോല താലൂക്കിലാണ് മരംമുറി നടന്നത്. അനുമതി വാങ്ങാതെ മരം മുറിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥർക്കും, കരാറുകാരനും എതിരെയാണ് വനംവകുപ്പ് കേസെടുത്തത്.

Read Also: പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം; മീണയുടെ അഭിപ്രായവും മറികടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE