അടിമാലി മരംമുറി കേസ്; ഒന്നാംപ്രതി മുൻ റേഞ്ച് ഓഫിസർ ജോജി ജോൺ കീഴടങ്ങി

By Trainee Reporter, Malabar News
Adimali-wood-cut-case
Representational Image
Ajwa Travels

തൊടുപുഴ: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതിയായ മുൻ റേഞ്ച് ഓഫിസർ കീഴടങ്ങി. മുൻ റേഞ്ച് ഓഫിസർ ജോജി ജോൺ ആണ് കീഴടങ്ങിയത്. മുൻ‌കൂർ ജാമ്യം തള്ളിയ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ കീഴടങ്ങാൻ നിർദ്ദേശം നൽകിയിരുന്നു. അടിമാലി മങ്കുവയിലെ പുറമ്പോക്ക് ഭൂമിയിൽ നിന്ന് റേഞ്ച് ഓഫിസർ ആയിരിക്കെ എട്ട് തേക്ക് മരങ്ങൾ മുറിച്ചു കടത്തിയതിനാണ് കേസ്.

കടത്തിയ തടികൾ ജോജിയുടെ അമ്മയുടെ പേരിലുള്ള സ്‌ഥലത്ത്‌ നിന്ന് കണ്ടെത്തിയിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനും മോഷണത്തിനുമാണ് വെള്ളത്തൂവൽ പോലീസ് കേസെടുത്തത്. ഈ കേസിൽ ജോജിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് തള്ളിയത്. തുടർന്ന്, അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ കീഴടങ്ങാൻ കോടതി നിർദ്ദേശം നൽകുകയായിരുന്നു.

തിങ്കൾ തൊട്ട് മൂന്ന് ദിവസം 11 മണി മുതൽ 5 മണിവരെ ഹാജരാകാനായിരുന്നു കോടതിയുടെ നിർദ്ദേശം. ഇതേ തുടർന്നാണ് വെള്ളത്തൂവൽ സ്‌റ്റേഷനിൽ ഇന്ന് രാവിലെയെത്തി ജോജി ജോൺ കീഴടങ്ങിയത്. താൻ നിരപരാധി ആണെന്നാണ് ജോജി ജോൺ പറയുന്നത്. പട്ടയം ഉണ്ടെന്ന് റവന്യൂ ഉദ്യോഗസ്‌ഥർ റിപ്പോർട്ട് നൽകിയത് കൊണ്ടാണ് മരം മുറിക്കാൻ അനുമതി നൽകിയതെന്ന് അദ്ദേഹം വ്യക്‌തമാക്കി.

അതിനിടെ, ചോദ്യം ചെയ്യലിനോട് ജോജി ജോൺ സഹകരിക്കുന്നുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ആയിരിക്കും ജോജി ജോണിനെ അറസ്‌റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുകയുള്ളൂവെന്ന് അന്വേഷണം സംഘം അറിയിച്ചു.

Most Read: ശമ്പളമില്ല; മലബാർ ദേവസ്വം ജീവനക്കാർ വീണ്ടും സമരത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE