വികാസ് ദുബെ കേസ്; യുപി പോലീസിന് ക്ളീൻചിറ്റ്

By Staff Reporter, Malabar News
VikasDubey
Ajwa Travels

ലക്‌നൗ: ഗുണ്ടാ നേതാവ് വികാസ് ദുബെ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലീസിന് ക്ളീന്‍ചിറ്റ് നല്‍കി അന്വേഷണ കമ്മീഷന്‍. ‘വ്യാജ ഏറ്റുമുട്ടല്‍’ കൊലയാണ് ദുബെയുടെതെന്ന് പറയാന്‍ പോലീസിനെതിരെ യാതൊരു തെളിവും സംഭവത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ജസ്‌റ്റിസ് ബിഎസ് ചൗഹാന്‍ അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.

ജൂലായ് 3ന് ഉത്തര്‍പ്രദേശിലെ ബിക്രൂ ഗ്രാമത്തില്‍ എട്ട് പോലീസുകാരെ കൂട്ടക്കൊല ചെയ്‌ത സംഭവത്തിന് പ്രതികാരമായി കസ്‌റ്റഡിയില്‍ എടുത്ത വികാസ് ദുബെയെയും മറ്റ് അഞ്ച് കൂട്ടാളികളെയും വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നാണ് ആരോപണം. സംഭവത്തിൽ ആറ് പൊതുതാൽപര്യ ഹരജികളാണ് സുപ്രീം കോടതിയിൽ ലഭിച്ചിട്ടുള്ളത്.

ഇതിനെ തുടര്‍ന്നാണ് യുപി സര്‍ക്കാര്‍ സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്‌റ്റിസ് ബിഎസ് ചൗഹാന്റെ നേതൃത്വത്തിൽ മൂന്നംഗ കമ്മീഷന്‍ രൂപീകരിച്ചത്. യുപി ഹൈക്കോടതി മുന്‍ ജഡ്‌ജി എസ്കെ അഗര്‍വാള്‍, ഉത്തര്‍പ്രദേശ് മുന്‍ ഡിജിപി കെഎല്‍ ഗുപ്‌ത എന്നിവരായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.

കമ്മീഷന്‍ രൂപീകരിച്ച് എട്ട് മാസത്തിന് ശേഷം തിങ്കളാഴ്‌ചയാണ് കമ്മീഷന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് അന്വേഷണ റിപ്പോർട് സമർപ്പിച്ചത്. പോലീസിന് എതിരായി ഒരു സാക്ഷി മൊഴി പോലും ലഭിച്ചിട്ടില്ലെന്നും, തെളിവുകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും 130 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. അതിനൊപ്പം 600 പേജ് അനുബന്ധ രേഖകളുമാണ് കമ്മീഷന്‍ യുപി സര്‍ക്കാറിന് സമര്‍പ്പിച്ചത്. സർക്കാർ വൈകാതെ ഇത് സുപ്രീം കോടതിയിൽ സമർപ്പിക്കും.

Read Also: ജീവൻ പണയംവെച്ച് രക്ഷിച്ചെടുത്തത് കുരുന്ന് ജീവൻ; മയൂർ ഷെൽക്കേക്ക് റെയിൽവേയുടെ പാരിതോഷികം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE