തിരുവനന്തപുരം: നിയമസഭയിൽ രേഖാമൂലം നൽകിയ ‘ഡോക്‌ടർമാർക്ക് എതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല’ എന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മറുപടിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ആരോഗ്യ പ്രവർത്തകർക്ക് എതിരായ ആക്രമണങ്ങളെല്ലാം നടന്നത് വീണാ ജോർജ് ചുമതലയേറ്റ ശേഷമാണെന്ന് ഐഎംഎ തുറന്നടിച്ചു.
പ്രതികൾക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സംസ്‌ഥാനത്തെ വാക്‌സിനേഷൻ ഉൾപ്പടെ നിർത്തിവെക്കുമെന്ന് ഐഎംഎ വീണ്ടും മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ച തീരുമാനം സംസ്‌ഥാന സമിതിയുമായി ആലോചിച്ച ശേഷം എടുക്കുമെന്നും ഐഎംഎ പ്രസിഡണ്ട് പ്രതികരിച്ചു.
അതേസമയം, ആരോഗ്യ പ്രവർത്തകർക്ക് എതിരായ അക്രമങ്ങളിൽ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ഐഎംഎ ആലുവ എസ്‌പി ഓഫിസിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. കുട്ടനാട്ടിലെ സംഭവത്തിൽ അടക്കം പ്രതികൾ ആരെന്ന് വ്യക്‌തമായിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് അറസ്‌റ്റ് ഉണ്ടായില്ല. മുഖ്യമന്ത്രി നൽകിയ ഉറപ്പുകളും പാലിക്കപ്പെടാത്ത സാഹചര്യത്തിൽ എങ്ങനെ ധൈര്യത്തോടെ ജോലി ചെയ്യുമെന്ന ആശങ്കയാണ് ഐഎംഎ പ്രതിനിധികൾ പങ്കുവെക്കുന്നത്.
Also Read: മൗനം പാലിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷ പ്രതിഷേധം ശക്‌തം, സഭ ഇന്നും ബഹിഷ്‌കരിച്ചു