ദുബായ്: മുഹമ്മദ് ഷമിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മതത്തിന്റെ പേരില്‍ ഒരാളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ഷമിയെ അധിക്ഷേപിക്കുന്നവര്‍ നട്ടെല്ലില്ലാത്തവർ ആണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
“നട്ടെല്ലില്ലാത്ത ഒരുകൂട്ടം ആളുകളെപ്പോലെ സോഷ്യല്‍ മീഡിയയിലല്ല ഞങ്ങള്‍ കളിക്കുന്നത്, മൈതാനത്താണ്. ഇത്തരക്കാര്‍ക്ക് നേരിട്ട് സംസാരിക്കാന്‍ ഒരു ധൈര്യവുമുണ്ടാവില്ല”- കോഹ്‌ലി പറഞ്ഞു. ടീമിന്റെ കരുത്തില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും കളിക്കാർക്ക് പരസ്‌പരം അറിയാമെന്നും കോഹ്ലി കൂട്ടിച്ചേർത്തു
ടി-20 ലോകകപ്പിലെ ആദ്യമൽസരത്തിൽ ഇന്ത്യ പാകിസ്‌ഥാനോട് 10 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തിയത്. പാകിസ്‌ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം. മുന്‍താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗും ഇര്‍ഫന്‍ പത്താനും ഷമിയെ പിന്തുണച്ചിരുന്നു. അതേസമയം ക്യാപ്റ്റന്‍ കോഹ്‌ലി, ഷമിയെ പിന്തുണച്ച് രംഗത്ത് വന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിമർശനം ഉയർന്നിരുന്നു.
Read also: വാട്‍സ്ആപ്പ് പരിശോധന; ഹൈദരാബാദ് പോലീസിന് ലീഗല്‍ നോട്ടീസ്