ഹൈദരാബാദ്: വഴിയാത്രക്കാരെ തടഞ്ഞുനിർത്തി ഫോണിലെ വാട്‍സ്ആപ്പ് വിവരങ്ങൾ പരിശോധിച്ച ഹൈദരാബാദ് പോലീസിന് ലീഗല്‍ നോട്ടീസ്. പോലീസ് ഉദ്യോഗസ്‌ഥര്‍ നടത്തുന്ന അനധികൃത മൊബൈല്‍ ഫോണ്‍ പരിശോധന ഉടന്‍ അവസാനിപ്പിക്കണമെന്നും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടികള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുള്ള വക്കീൽ നോട്ടീസാണ് ഹെദരാബാദ് പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ചത്.
ശ്രീനിവാസ് കോടാലി എന്ന വ്യക്‌തിയാണ് നോട്ടീസയച്ചത്. സാധാരണ പൗരന്മാരെ തടയാനോ അവരുടെ ഉപകരണങ്ങള്‍ അണ്‍ലോക്ക് ചെയ്യാനും ഉള്ളടക്കം പരിശോധിക്കാനോ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് (സിആര്‍പിസി) പ്രകാരം പൊലീസ് ഉദ്യോഗസ്‌ഥര്‍ക്ക് അധികാരമില്ലെന്ന് ലീഗല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
ഹൈദരാബാദില്‍ കഞ്ചാവ് കടത്തോ ഉപയോഗമോ അനുവദിക്കരുതെന്ന നിർദ്ദേശത്തെ തുടർന്നാണ് ഫോണ്‍ പിടിച്ചുവാങ്ങിയുള്ള പോലീസ് പരിശോധന ആരംഭിച്ചത്. ഇരുചക്ര വാഹനങ്ങൾ നിർത്തി, അവരുടെ ഫോൺ വാങ്ങി വാട്‍സ്ആപ്പ് സെര്‍ച്ച് ബോക്‌സില്‍ കഞ്ചാവ് പോലുള്ള വാക്കുകള്‍ ടൈപ്പ് ചെയ്‌ത് അതുമായി ബന്ധപ്പെട്ട ചാറ്റ് നടത്തിയിട്ടുണ്ടോ എന്നായിരുന്നു പോലീസ് പരിശോധിച്ചത്. ഇതിനെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
Read also: കോണ്‍ഗ്രസ് രാഷ്‌ട്രീയത്തെ ഗൗരവമായിട്ടല്ല കാണുന്നത്; മമതാ ബാനർജി