ഹൈദരാബാദ്: വഴിയാത്രക്കാരെ തടഞ്ഞുനിർത്തി ഫോണിലെ വാട്‍സ്ആപ്പ് വിവരങ്ങൾ പരിശോധിച്ച ഹൈദരാബാദ് പോലീസ് വിവാദത്തിൽ. യാത്രക്കാരുടെ ഫോണ്‍ പിടിച്ചുവാങ്ങി വാട്‍സ്ആപ്പ് ചാറ്റും, ഗൂഗിൾ സെർച്ച് ഹിസ്‌റ്ററിയുമാണ് പോലീസ് പരിശോധിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രകടമായ സ്വകാര്യത ലംഘനത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
ഹൈദരാബാദില്‍ കഞ്ചാവ് കടത്തോ ഉപയോഗമോ അനുവദിക്കരുതെന്ന നിർദ്ദേശത്തെ തുടർന്നാണ് ഫോണ്‍ പിടിച്ചുവാങ്ങിയുള്ള പരിശോധന. ഇരുചക്ര വാഹനങ്ങൾ നിർത്തി, അവരുടെ ഫോൺ കാണിക്കാൻ ആവശ്യപ്പെടുന്നതും ശേഷം സെര്‍ച്ച് ബോക്‌സില്‍ കഞ്ചാവ് പോലുള്ള വാക്കുകള്‍ ടൈപ്പ് ചെയ്‌ത് അതുമായി ബന്ധപ്പെട്ട ചാറ്റ് നടത്തിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നത് വീഡിയോയിൽ വ്യക്‌തമായി കാണാം.
#Hyderabad police check phones of youth for keyword ‘ganja’. The searches are without warrant or cause. @TheQuint pic.twitter.com/ombO2FJMoM
— Nikhila Henry (@NikhilaHenry) October 28, 2021
എന്നാൽ, നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സൗത്ത് സോൺ ഡിസിപി ഗജ്‌റാവു ഭൂപാൽ പറയുന്നതനുസരിച്ച്, അസദ്‌ബാബ നഗർ പ്രദേശത്ത് 100ലധികം പോലീസുകാരാണ് തിരച്ചിൽ നടത്തിയത്. 58 വാഹനങ്ങളും പരിശോധിച്ചു.
Also Read: പൂര്‍വികര്‍ പാകിസ്‌ഥാനിലേക്ക് പോകാത്തതിന് നന്ദി; അസദുദ്ദീന്‍ ഉവൈസി