മുസാഫര്‍ നഗര്‍: ടി- 20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ പാകിസ്‌ഥാന്റെ വിജയം ഇസ്‌ലാമിന്റെ വിജയമെന്ന പാക് ആഭ്യന്തര മന്ത്രി ശൈഖ് റഷീദിന്റെ പ്രസ്‌താവനയെ അപലപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ക്രിക്കറ്റ് മൽസരവും ഇസ്‍ലാമും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്ന് ഉവൈസി ചോദിച്ചു. മുസാഫര്‍ നഗറില്‍ സംഘടപ്പിച്ച പൊതുറാലിയിൽ സംസാരിക്കവെയാണ് ഉവൈസിയുടെ വിമർശനം.
“നമ്മുടെ അയല്‍ രാജ്യത്തെ ഒരു മന്ത്രി പറയുന്നത്, ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് മൽസരത്തിലെ വിജയം ഇസ്‌ലാമിന്റെ വിജയമാണെന്ന്. ക്രിക്കറ്റ് മൽസരങ്ങളുമായി ഇസ്‌ലാമിന് എന്ത് ബന്ധമാണുള്ളത്?” – ഉവൈസി ചോദിച്ചു. നമ്മുടെ പൂര്‍വികര്‍ പാകിസ്‌ഥാനിലേക്ക് പോകാത്തതിന് അല്ലാഹുവിന് നന്ദി, അല്ലെങ്കില്‍ ഈ ഭ്രാന്തൻമാരെ കാണേണ്ടി വരുമായിരുന്നു എന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങളുടെ വികാരം പാകിസ്‌ഥാന്‍ ക്രിക്കറ്റ് ടീമിനൊപ്പം ആയിരുന്നു എന്നും ഇത് ഇസ്‌ലാമിന്റെ വിജയമാണെന്നുമായിരുന്നു പാക്കിസ്‌ഥാൻ മന്ത്രി ശൈഖ് റഷീദ് പറഞ്ഞത്. ലോകകപ്പില്‍ ഇന്ത്യയെ പത്തു വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്‌ഥാന്‍ വിജയം നേടിയത്. ട്വന്റി 20 ഏകദിന ലോകകപ്പിൽ പാകിസ്‌ഥാന്റെ ആദ്യ വിജയമാണിത്.
Read also: പാക് വിജയം ആഘോഷിക്കുന്നവർക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും; യോഗി ആദിത്യനാഥ്