കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നാളെ മുതൽ സന്ദർശകർക്ക് അനുമതി. രാത്രി എട്ടുവരെയാണ് പ്രവേശനം അനുവദിക്കുക. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ബീച്ചിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, മാസങ്ങൾക്ക് മുൻപ് തുറന്ന് കൊടുത്ത ബീച്ച് കോവിഡിന്റെ രണ്ടാം വ്യാപനത്തിന് പിന്നാലെയാണ് ആറ് മാസം പൂർണമായി അടച്ചിട്ടത്.
അതേസമയം, നാളെ മുതൽ നിലവിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങളെല്ലാം നീക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയിലെ കാപ്പാട് അടക്കമുള്ള ബീച്ചും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികൾക്കായി തുറന്നു കൊടുത്തപ്പോഴും കോഴിക്കോട് ബീച്ചിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയായിരുന്നു.
അതേസമയം, കോടിക്കണക്കിന് രൂപ ചിലവഴിച്ച് നവീകരിച്ച ഭട്ട് റോഡ് ബീച്ചും, സൗത്ത് ബീച്ചും കാണാൻ നാളെമുതൽ സഞ്ചാരികൾ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആളുകൾ സ്വയം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അകലം പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
Read Also: നിഥിനയുടെ കൊലപാതകം; പ്രണയത്തിൽ നിന്ന് പിൻമാറിയതിന്റെ പകയെന്ന് പ്രതി