കൊച്ചി : ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌ത ഇബ്രാഹിം കുഞ്ഞ് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയാണ്.
അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നും താന്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം ഹരജിയില്‍ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തനിക്ക് വിദഗ്‌ധ ചികിൽസ ആവശ്യമുണ്ടെന്നും അതിനാല്‍ തന്നെ ജാമ്യം അനുവദിക്കണമെന്നുമാണ് അദ്ദേഹം വ്യക്‌തമാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതി ഈ മാസം 16 ആം തീയതി വരെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയത്. അദ്ദേഹവുമായി ജഡ്‌ജി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച ശേഷമാണ് റിമാന്‍ഡ് കാലാവധി നീട്ടിയതായി വിധി പുറത്തിറക്കിയത്. കൂടാതെ ചികിൽസ പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ തുടരുമെന്നും വ്യക്‌തമാക്കി.
Read also : കോൺഗ്രസിന്റെ വെൽഫെയർ പാർട്ടി ബന്ധം; രാഹുൽ മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ