തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. കവടിയാര്‍ ഹൗസില്‍നിന്നും ബാര്‍ട്ടണ്‍ഹില്ലിലുള്ള വീട്ടിലേക്ക് താല്‍ക്കാലികമായി താമസം മാറ്റുകയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
2016 ജൂലൈ മുതലാണ് വിഎസ് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായത്. ഇതിനിടെ ആറ് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. രണ്ട് റിപ്പോര്‍ട്ടുകള്‍ കൂടി ഇനി സര്‍ക്കാരിന് സമര്‍പ്പിക്കാനുണ്ട്. അഞ്ച് വര്‍ഷത്തെ കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായി തന്നെ ഔദ്യോഗിക വസതിയൊഴിയാന്‍ വിഎസ് തീരുമാനിക്കുകയായിരുന്നു.
ചികില്‍സാ കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് തന്നെ തുടരാനാണ് തീരുമാനം എന്നാണ് അറിയുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിഎസ് പൊതുരംഗത്ത് സജീവമായിരുന്നില്ല. വിഎസ് വീട്ടില്‍ വിശ്രമത്തിലാണെന്നും മറ്റുകാര്യങ്ങള്‍ ആലോചിച്ചിട്ടില്ലെന്നും മകന്‍ അരുണ്‍ കുമാര്‍ അറിയിച്ചു.
Read also: കോവിഡ്; ചികിൽസയിൽ കഴിയവേ ഷാജി എംഎൽഎക്ക് ഹൃദയാഘാതം