പാലക്കാട്: വാളയാറില്‍ നിരാഹാര സത്യാഗ്രഹം ഇരിക്കുന്ന പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതിയെ അറസ്‌റ്റ് ചെയ്‌തു നീക്കി. അഞ്ച് ദിവസമായി നിരാഹാരം ഇരിക്കുന്ന ഗോമതിയുടെ ആരോഗ്യനില വഷളായതിന് പിന്നാലെയാണ് നടപടി. ജില്ലാ ആശുപത്രിയിലേക്കാണ് ഗോമതിയെ മാറ്റിയത്. അതേസമയം അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം വരുന്നതിന് മുമ്പ് നടപടിയെടുത്തില്ലെങ്കില്‍ തലമുണ്ഡനം ചെയ്യുമെന്ന് വാളയാര്‍ പെൺകുട്ടികളുടെ മാതാവ് പറഞ്ഞു.
വാളയാര്‍ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ നടപടിയാവശ്യപ്പെട്ട് പതിനഞ്ച് ദിവസമായി സത്യഗ്രപ്പന്തലിലാണ് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ്. ജില്ലയില്‍ അദാലത്ത് പരിപാടികൾക്ക് എത്തിയ മന്ത്രിമാർക്ക് ഇവർ നിവേദനം നൽകിയിരുന്നു. എന്നാൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് വിജ്‌ഞാപനം വരും മുമ്പ് ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
Read Also: ഫാഷൻ ഗോൾഡ് തട്ടിപ്പ്; എംസി കമറുദ്ദീന് എല്ലാ കേസുകളിലും ജാമ്യം