കൊച്ചി: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്‌ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ഈ ഉത്തരവ് പിന്‍വലിച്ച് പുനര്‍വിചാരണ നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
ആവശ്യമെങ്കില്‍ തുടര്‍ അന്വേഷണത്തിനും സര്‍ക്കാര്‍ ഒരുക്കമാണെന്ന് അറിയിച്ചിട്ടുണ്ട്. പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുട്ടികളുടെ രക്ഷിതാക്കാളും ഹരജി നല്‍കിയിരുന്നു. കേസില്‍ തുടര്‍ അന്വേഷണം വേണമെന്നാണ് അവരുടെയും ആവശ്യം.
പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയടക്കം 5 പ്രതികളാണ് കേസിലുള്ളത്. തെളിവുകളില്ലെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെ വിട്ടത്. 2017 ജനുവരി 13 നാണ് 9ഉം 13ഉം വയസുള്ള പെണ്‍കുട്ടികളെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ ബലാല്‍സംഗത്തെ തുടര്‍ന്നുള്ള ആത്‍മഹത്യയാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കോടതി കുറ്റ വിമുക്‌തർ ആക്കുകയായിരുന്നു.
National News: കര്‍ഷക സമരം; ജനുവരി 7ന് ഡെല്‍ഹി അതിര്‍ത്തികളിലേക്ക് ട്രാക്‌ടർ മാര്‍ച്ച്