മുന്നറിയിപ്പ് അവഗണിച്ചു; പൊന്നാനിയിൽ കടലിൽ ഇറങ്ങിയ അഞ്ച് വള്ളങ്ങൾ പിടിച്ചെടുത്തു

By Trainee Reporter, Malabar News
ponnani fishing harbour
Ajwa Travels

പൊന്നാനി: മുന്നറിയിപ്പ് മറികടന്ന് മൽസ്യ ബന്ധനത്തിനായി കടലിൽ ഇറങ്ങിയ അഞ്ച് വള്ളങ്ങൾ പിടിച്ചെടുത്തു. പൊന്നാനി തീരദേശ പോലീസ് സിഐ പികെ രാജ്മോഹന്റെ നേതൃത്വത്തിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് കടലിൽ ഇറങ്ങരുതെന്ന് മൽസ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വകവെയ്‌ക്കാതെ കടലിൽ ഇറങ്ങിയ വള്ളങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.

അതേസമയം, പൊന്നാനിയിൽ ബോട്ട് മറിഞ്ഞ് കാണാതായവർക്കായുള്ള തിരച്ചിൽ നടത്തുന്ന സമയത്താണ് യാതൊരു സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ വള്ളങ്ങൾ കടലിൽ ഇറക്കുന്നത്. കൂടാതെ, കടൽ പ്രക്ഷുബ്‌ദമായതിനാൽ കടലിൽ ഇറക്കരുതെന്ന അറിയിപ്പും ജില്ലയിൽ നേരത്തേ നൽകിയിരുന്നു. ഇത് പാലിക്കാതെയാണ് യാനങ്ങൾ മൽസ്യബന്ധനത്തിന് പുറപ്പെട്ടത്.

വരും ദിവസങ്ങളിലും ശക്‌തമായ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. പിടിച്ചെടുത്ത അഞ്ച് വള്ളങ്ങളിലും ലൈഫ് ജാക്കറ്റ് പോലും ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്‌തമായതായി പോലീസ് അറിയിച്ചു. ഇനിമുതൽ സുരക്ഷാ മാർഗങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് പോലീസ് മൽസ്യ തൊഴിലാളികൾക്ക് കർശന നിർദ്ദേശം നൽകി.

Most Read: കനത്ത മഴ; കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE