തൃശൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പീച്ചി അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു. ജലനിരപ്പ് 76.65 മീറ്ററായി ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
നാല് ഷട്ടറുകൾ രണ്ട് ഇഞ്ച് വീതമാണ് തുറന്നത്. അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ശക്‌തമായതോടെ അണക്കെട്ടിലെ നീരൊഴുക്കും വർധിച്ചിരുന്നു. റിസർവോയറിലെ ജലവിതാനം അപ്പർ റൂൾ കർവായ 76.65 മീറ്റർ മറികടന്നതോടെയാണ് ഷട്ടറുകൾ തുറന്നത്.
2018ലെ പ്രളയത്തിന് ശേഷമാണ് ഒരു മാസം അണക്കെട്ടിൽ സംഭരിക്കാവുന്ന വെള്ളത്തിന്റെ പരമാവധി ജലനിരപ്പായ അപ്പർ റൂൾ കർവ് നിശ്‌ചയിച്ചത്.
Read Also: പ്ളസ് 2 പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും