കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പരാതിക്കാരന്‍. എംപി നടത്തിയ സാമ്പത്തിക ക്രമക്കേടുകളും അധികാര ദുരുപയോഗവും വിജിലന്‍സ് അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു പറഞ്ഞു. കണ്ണൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രശാന്ത് ബാബു.
കെ കരുണാകരൻ ട്രസ്‌റ്റിന്റെ പേരിൽ പണപ്പിരിവ് നടത്തിയെന്നും കണ്ണൂർ ഡിസിസി ഓഫീസ് നിർമാണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നുമാണ് പ്രശാന്ത് ബാബുവിന്റെ പരാതി. പരാതിയിൽ കഴമ്പുണ്ടോയെന്ന് പ്രാഥമിക പരിശോധന നടത്തി റിപ്പോർട് നൽകാൻ വിജിലൻസ് ഡയറക്‌ടർ ഉത്തരവിട്ടു. പരാതി കോഴിക്കോട് വിജിലൻസ് എസ്‌പിക്ക് കൈമാറിയിട്ടുണ്ട്.
Read also: അഴീക്കലില്‍ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു