വിജയ് ബാബുവിനെതിരെ നടപടിയില്ല; ‘അമ്മ’യിൽ രാജി തുടരുന്നു

By Syndicated , Malabar News
swetha_menon
Ajwa Travels

തിരുവനന്തപുരം: വിജയ് ബാബു വിഷയത്തിൽ നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ച് അമ്മ സംഘടനയുടെ പരാതി പരിഹാര സെല്‍ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് ശ്വേത മേനോന്‍ രാജിവെച്ചു. ഐസിസി അംഗമായ കുക്കു പരമേശ്വരനും രാജിവെച്ചിട്ടുണ്ട്. നടനെതിരെ നടപടി വേണമെന്ന് ഇന്റേണല്‍ കംപ്ളൈയിന്റ്സ് കമ്മിറ്റി ശുപാര്‍ശ ചെയ്‌തിരുന്നു. അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയോ തരം താഴ്‌ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.

എന്നാൽ ലൈംഗിക പീഡനക്കേസിൽ വിജയ് ബാബുവിനെ പുറത്താക്കാൻ കഴിയില്ലെന്നാണ് താരസംഘടനയായ ‘അമ്മ’ വ്യക്‌തമാക്കിയിരുന്നത്. വിജയ് ബാബുവിനെ എതിരായ ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോർട് അവഗണിച്ചത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞു നടി മാല പാർവതിയും സമിതിയിൽ നിന്ന് രാജിവെച്ചിരുന്നു.

ഏപ്രിൽ 27ന് ചേർന്ന അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെൽ യോഗം വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്‌തിരുന്നു. ആരോപണം ഉയർന്നതിന് പിന്നാലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു ഫേസ്‌ബുക്ക് ലൈവ് നടത്തിയതിന് പിന്നാലെയായിരുന്നു യോഗം. പരാതി പരിഹാര സെൽ നൽകിയ റിപ്പോർട് അമ്മ യോഗത്തിൽ പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാൽ, അമ്മ എക്‌സിക്യൂട്ട് യോഗത്തിന് തൊട്ട് മുൻപ് ലഭിച്ച വിജയ് ബാബുവിന്റെ കത്ത് മാത്രമാണ് പരിഗണിച്ചത്. ആരോപണം ഉയർന്ന സാഹചര്യത്തിൽ നിരപരാധിത്വം തെളിയുന്നത് വരെ അമ്മയുടെ എക്‌സിക്യൂട്ടിൽ നിന്ന് തന്നെ മാറ്റി നിർത്തണമെന്നായിരുന്നു വിജയ് ബാബുവിന്റെ കത്തിലെ പരാമർശം. ഇക്കാര്യം അംഗീകരിച്ചുവെന്ന നിലയിലായിരുന്നു അമ്മയുടെ വാർത്താ കുറിപ്പ്.

Read Also: സോളാർ കേസ്; അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ക്ളിഫ് ഹൗസിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE