‘ഏത് ഹിന്ദുത്വം…?’; ഏക്‌നാഥ് ഷിൻഡെയുടെ പ്രത്യയശാസ്‌ത്ര വാദത്തെ എതിർത്ത് ശിവസേന

By Desk Reporter, Malabar News
Ajwa Travels

മുംബൈ: ശിവസേനയുടെ ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിൽ നിന്ന് പാർട്ടി വ്യതിചലിക്കുകയാണെന്ന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയുടെ അവകാശവാദത്തിന് മറുപടിയുമായി ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി. “ഒരു കുടുംബം പോലെയുള്ള നിങ്ങളുടെ പാർട്ടിയെ പിന്നിൽ നിന്ന് കുത്താൻ ഏത് ഹിന്ദുത്വമാണ് നിങ്ങളെ പഠിപ്പിക്കുന്നത്? ‘ബിജെപി പിന്തുണയുള്ള’ കലാപത്തിന് പ്രത്യയശാസ്‌ത്രം ഒരു ഒഴികഴിവായി ഉപയോഗിക്കുകയാണ്,”- അവർ പറഞ്ഞു.

ഷിൻഡെയുടെ പ്രവർത്തനങ്ങൾക്ക് കാരണം പ്രത്യയശാസ്‌ത്രമല്ലെന്ന് ചതുർവേദി പറഞ്ഞു. “സാധാരണയായി മുഖ്യമന്ത്രി സ്വയം കൈകാര്യം ചെയ്യുന്ന, ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ വകുപ്പായ നഗരവികസനമാണ് അദ്ദേഹത്തിന് ലഭിച്ചത്. അദ്ദേഹത്തിന്റെ മകൻ പാർലമെന്റ് അംഗമാണ്. ഇപ്പോൾ ഷിൻഡെക്ക് ഒപ്പമുണ്ടെന്ന് തോന്നുന്നവരെല്ലാം ഭൂരിപക്ഷം തെളിയിക്കേണ്ട സമയത്ത് കൂടെ നിൽക്കില്ല. ഞങ്ങൾ അവരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നു; അവർ ഞങ്ങളുമായി സമ്പർക്കം പുലർത്തുന്നു,”- പ്രിയങ്ക ചതുർവേദി പറഞ്ഞു.

അതേസമയം, ശിവസേന വിമതർ പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെ പറഞ്ഞു. വിട്ടുപോയവരോട് എനിക്ക് എന്തിന് വിഷമം തോന്നണം എന്നും അദ്ദേഹം ചോദിച്ചു. പാർട്ടി നേതാക്കളുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്‌ചയിൽ ആയിരുന്നു ഉദ്ധവിന്റെ പ്രസ്‌താവന. കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിലാണ് കൂടിക്കാഴ്‌ച വെർച്വൽ ആയി നടത്തിയത്.

ശിവസേനയിൽ നിന്ന് പുറത്തു പോകുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലത് എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നവർ ഇന്ന് ‘ഓടിപ്പോയി’ എന്ന് അദ്ദേഹം പറഞ്ഞു. “ശിവസേനയുടെയും താക്കറെയുടെയും പേരുകൾ ഉപയോഗിക്കാതെ നിങ്ങൾക്ക് എത്ര ദൂരം പോകാൻ കഴിയും,” തന്നെ ഉപേക്ഷിച്ച എംഎൽഎമാരെ ലക്ഷ്യമിട്ട് താക്കറെ ചോദിച്ചു.

“നിങ്ങൾക്ക് മരങ്ങളുടെ പൂക്കളും കായ്‌കളും തണ്ടുകളും എടുത്തുകളയാം, പക്ഷേ നിങ്ങൾക്ക് വേരുകൾ നശിപ്പിക്കാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു. “ഏക്‌നാഥ് ഷിൻഡെക്ക് വേണ്ടി ഞാൻ എല്ലാം ചെയ്‌തു. ഞാൻ വഹിച്ചിരുന്ന വകുപ്പ് അദ്ദേഹത്തിന് നൽകി,” താക്കറെ പറഞ്ഞു.

Most Read:  രാഹുലിന്റെ ഓഫിസ് ആക്രമിച്ച സംഭവം; പ്രതിഷേധവുമായി കോൺഗ്രസ്, എകെജി സെന്ററിന് സുരക്ഷ കൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE