ലാ ലിഗ അനുവദിച്ചാൽ മെസി തിരിച്ച് ബാഴ്‌സയിലേക്കോ? ക്‌ളബ്‌ പ്രസിഡണ്ടിന്റെ മറുപടി ഇങ്ങനെ

By News Desk, Malabar News
Ajwa Travels

ലയണൽ മെസിയുടെ കരാർ പുതുക്കി നൽകാൻ എഫ്‌സി ബാഴ്‌സലോണക്ക് കഴിയാതിരുന്നതിനെ കുറിച്ചും താരവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ഊഹാപോഹങ്ങളെയും കുറിച്ചും വ്യക്‌തത നൽകി ക്‌ളബ്‌ പ്രസിഡണ്ട് യോൻ ലപോർട്ട. മെസിയുമായുള്ള ചർച്ചകൾ എന്നേക്കുമായി അവസാനിച്ചു എന്നും ഇനി പ്രതീക്ഷകൾ വേണ്ട എന്നും ബാഴ്‌സലോണ പ്രസിഡണ്ട് പറഞ്ഞു. ലാ ലിഗ അനുവദിച്ചാൽ മെസിയെ സ്വന്തമാക്കുമോയെന്ന ചോദ്യത്തിന് യഥാർഥമല്ലാത്ത പ്രതീക്ഷകൾ നൽകാനില്ലെന്നായിരുന്നു മറുപടി.

മെസിയും പരസ്‌പരം കരാര്‍ അംഗീകരിച്ചതായിരുന്നു എന്നും എന്നാൽ ലാ ലിഗ ആ കരാർ അംഗീകരിച്ചില്ല എന്നും ലപോർട പറഞ്ഞു. അഞ്ചു വർഷത്തെ കരാർ വെറും രണ്ട് വർഷത്തെ വേതനത്തിന് ഒപ്പിടാൻ പോലും മെസി തയ്യാറായിരുന്നെന്നും ലപോർട പ്രതികരിച്ചു.

ഇനി മെസി ബാഴ്‌സലോണയിൽ ഉണ്ടായിരിക്കില്ല, അദ്ദേഹത്തിന് ഇനി പുതിയ തട്ടകം നോക്കാം, യൊഹാൻ ക്രൈഫിനെ ഒക്കെ പോലെ ഒരു യുഗമാണ് മെസിയോടെ അവസാനിക്കുന്നത് എന്നും ലപോർട പറഞ്ഞു. മെസിക്ക് ശേഷമുള്ള ബാഴ്‌സലോണ എന്ന ചിന്ത ഇത്ര പെട്ടെന്ന് തുടങ്ങേണ്ടി വരും എന്ന് കരുതിയില്ല, മെസിയോട് ബാഴ്‌സലോണ എക്കാലവും കടപ്പെട്ടിരിക്കും എന്നും പ്രസിഡണ്ട് പറഞ്ഞു. പിഎസ്‌ജിയിലേക്ക് മെസി ചേക്കേറുമോ എന്നറിയില്ലെന്നും എന്നാൽ താരത്തിന് വേണ്ട ക്‌ളബിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

“ബാഴ്‌സലോണക്ക് 100 വർഷത്തിലേറെ ചരിത്രമുണ്ട്, അത് എല്ലാവരേയും എല്ലാറ്റിനേക്കാളും, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനേക്കാളും മുകളിലാണ്. അദ്ദേഹം ഞങ്ങൾക്ക് വേണ്ടി ചെയ്‌ത എല്ലാത്തിനും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു” ലാപോര്‍ട്ട കൂട്ടിച്ചേര്‍ത്തു.

Also Read: ജാർഖണ്ഡ് ജഡ്‌ജിയുടെ ദുരൂഹമരണം; സിബിഐക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE