ഡെൽഹി: രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്ന് വ്യക്‌തമാക്കി എകെ ആന്റണി. തന്റെ നിലപാട് സോണിയ ഗാന്ധിയെയും കെപിസിസി പ്രസിഡണ്ടിനേയും അറിയിച്ചതായി എകെ ആന്റണി പറഞ്ഞു.
‘തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്‍കിയ അവസരങ്ങള്‍ക്ക് സോണിയ ഗാന്ധിയെ നന്ദി അറിയിച്ചു’, എകെ ആന്റണി പറഞ്ഞു. പകരം സ്‌ഥാനാര്‍ഥിയെ കണ്ടെത്താന്‍ കെപിസിസി ആലോചന തുടങ്ങിയിട്ടുണ്ട്.
മാർച്ച് 31നാണ് കേരളം ഉൾപ്പടെ അഞ്ച് സംസ്‌ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഈ മാസം 14ന് ഇതുസംബന്ധിച്ച വിജ്‌ഞാപനം ഇറക്കും. മാർച്ച് 21 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.
കോൺഗ്രസ് രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ അടക്കം 13 അംഗങ്ങളുടെ കാലാവധിയാണ് പൂർത്തിയായിരിക്കുന്നത്. കേരളം- 3, അസം‐ 2, ഹിമാചൽ പ്രദേശ്‐ 1, നാഗാലാന്റ്- 1, ത്രിപുര‐ 1, പഞ്ചാബ്‐ 5 എന്നിങ്ങനെയാണ് രാജ്യസഭയിലെ ഒഴിവുവരുന്ന സീറ്റുകള്‍. ആകെ 13 സീറ്റുകളിലാണ് ഒഴിവ് വരുന്നത്.
കേരളത്തില്‍ നിന്നുള്ള എംപിമാരായ എകെ ആന്റണി, കെ സോമപ്രസാദ്, ശ്രേയാംസ് കുമാർ എന്നിവരും കാലാവധി പൂർത്തിയാക്കി. അതേസമയം 24 വരെ പത്രിക പിൻവലിക്കാന്‍ അവസരമുണ്ടാകും. 31ന് തന്നെ തിരഞ്ഞെടുപ്പ് നടത്തി അന്നുതന്നെ വോട്ടെണ്ണലും പൂർത്തിയാക്കും.
Most Read: തൊഴിലിടങ്ങൾ കൂടുതൽ വനിതാ സൗഹൃദമാക്കും; മന്ത്രി വി ശിവൻകുട്ടി