പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല അറസ്‌റ്റിൽ. പത്തനാപുരത്തെ എംഎല്‍എ ഓഫീസില്‍ നിന്ന് ബേക്കൽ പൊലീസാണ് പ്രദീപിനെ അറസ്‌റ്റ് ചെയ്‌തത്. പ്രദീപിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
പ്രദീപ് കുമാറടക്കം എറണാകുളത്ത് യോഗം ചേർന്ന് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താൻ തീരുമാനിച്ചെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. ഇതിന് പോലീസിന്റെ പക്കൽ കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിപിന്‍ ലാലിന്റെ അമ്മാവനെ കാണാൻ പ്രദീപ് കാസർകോട്ടെ ജ്വല്ലറിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന്റെ കൈവശമുണ്ട്.
സോളാർ കേസിൽ സരിതയെ സ്വാധീനിച്ച് മൊഴി മാറ്റാൻ ആവശ്യപ്പെട്ടയാളാണ് പ്രദീപ് കുമാറെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ വാച്ച് വാങ്ങാനാണ് കാസർകോട്ടെ ജ്വല്ലറിയിൽ വന്നതെന്നും ആരെയും കാണാനോ ഭീഷണിപ്പെടുത്താനോ അല്ലെന്നും പ്രതിഭാഗം ചൂണ്ടികാണിക്കുന്നു.
Read Also: കെഎഎസ് പരീക്ഷ ഇനി ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും എഴുതാം; സുപ്രീംകോടതി