ചെന്നൈ: കര്‍ണാടകയിലെ വനിതാ മാവോവാദി പ്രഭ എന്ന സന്ധ്യ തമിഴ്‌നാട് പോലീസില്‍ കീഴടങ്ങി. ഒളിവിലായിരുന്ന സന്ധ്യ ഞായറാഴ്‌ച ഉച്ചയോടെ തിരുപ്പത്തൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് മുന്നിൽ ഹാജരാവുകയായിരുന്നു. തുടർന്ന് ഇവരെ സംസ്‌ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഗതി കേന്ദ്രത്തിലേക്ക് മാറ്റി. കര്‍ണാടക ശിവമൊഗ്ഗ സ്വദേശിനിയാണ്.
2006 മുതല്‍ സന്ധ്യ ഒളിവിലായിരുന്നു. പാര്‍ട്ടിയുടെ സംസ്‌ഥാന കമ്മിറ്റി അംഗമായ ഇവരുടെ പേരില്‍ 44 കേസുകളുണ്ടെന്ന് വെല്ലൂര്‍ മേഖല ഡിഐജി എജി ബാബു അറിയിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ മാവോവാദി പുനരധിവാസ പദ്ധതിപ്രകാരം സാധാരണ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നതായി സന്ധ്യ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു
മാവോവാദികളുടെ പുനരധിവാസ നിധിയായി ഒന്നര ലക്ഷം രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ സംസ്‌ഥാന സര്‍ക്കാര്‍ നൽകും. കൂടാതെ മൂന്ന് വര്‍ഷത്തേക്ക് മാസന്തോറും 4000 രൂപയും നല്‍കും.
Read also: മതനിന്ദയെന്ന് ആരോപണം; പഞ്ചാബിൽ യുവാവിനെ തല്ലിക്കൊന്നു