തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഫയർ ആന്റ് റെസ്‌ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്‌ത്രീകളെ നിയമിക്കാൻ ഉത്തരവായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുപുറമേ, 30% വനിതാസംവരണവും ഉറപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.
അഗ്‌നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം ഗാർഡുകളെ ദുരന്തസ്‌ഥലങ്ങളിൽ രക്ഷാ പ്രവർത്തനത്തിനു നിയോഗിച്ചു വരുന്നു. സ്‌ത്രീ ശാക്‌തീകരണത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിന്റെ ഭാഗമായാണ് ഹോം ഗാർഡുകളായി സ്‌ത്രീകളെ നിയമിക്കാനും സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.