ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി വനിതാ കർഷകർ ജന്തർ മന്തറിൽ കിസാൻ പാർലമെന്റ് സംഘടിപ്പിച്ചു. സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ സമരം നടത്തിയിരുന്ന 200 വനിതാ കർഷകരാണ് ജന്തർ മന്തറിൽ എത്തി സമരം നടത്തിയത്.
പരിസ്‌ഥിതി പ്രവർത്തക മേധ പട്കർ, സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിന്റെ സഹോദരീ പുത്രി ഗുർജിത് കൗർ, ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ എന്നിവരും സമരത്തിൽ പങ്കാളികൾ ആയിരുന്നു. കൂടാതെ നിയമങ്ങൾക്ക് എതിരെയുള്ള സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഓഗസ്‌റ്റ് 15ആം തീയതി ട്രാക്‌ടർ പരേഡ് നടത്താനും കർഷക സംഘടനകൾ ആലോചിക്കുന്നുണ്ട്.
യുപിയിലെ മൊറാദാബാദ്, ഹാപുർ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ഓഗസ്‌റ്റ് 14ന് ഗാസിപ്പുരിലെത്തും. തുടർന്ന് പതാക ഉയർത്തിയത് ശേഷം ട്രാക്‌ടർ പരേഡ് നടത്താനാണ് ആലോചിക്കുന്നത്. എന്നാൽ ട്രാക്‌ടർ പരേഡ് നടത്തുന്ന കാര്യത്തിൽ പഞ്ചാബ് കർഷകർ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
Read also : വാക്‌സിൻ ക്ഷാമം രൂക്ഷം; ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ വിതരണം മുടങ്ങും