രാജ്യത്ത് ഭിന്നശേഷിക്കാരായ സ്‌ത്രീകൾ ഇരട്ടവിവേചനം നേരിടുന്നു; മദ്രാസ് ഹൈക്കോടതി

By News Desk, Malabar News
Representational Image
Ajwa Travels

ചെന്നൈ: ഭിന്നശേഷിക്കാരായ ഇന്ത്യന്‍ സ്‌ത്രീകള്‍ ഇരട്ട വിവേചനം നേരിടുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. ഭിന്നശേഷിക്കാരിയെ ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ ശിക്ഷക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശനം. ഗര്‍ഭപാത്രത്തില്‍ തുടങ്ങി ശവപ്പറമ്പ് വരെ സ്‌ത്രീകള്‍ അക്രമം നേരിടുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഭിന്നശേഷിക്കാരിയായ വിധവയെ കൂട്ട ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ കീഴ്‌ക്കോടതി വിധിച്ച ഏഴ് വര്‍ഷം തടവിനെതിരെ മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച അപ്പീൽ കോടതി തള്ളി.

ഭിന്നശേഷിക്കാരായ സ്‌ത്രീകൾ രണ്ട് തരം വിവേചനങ്ങളാണ് നേരിടുന്നത്. ഒന്ന് സ്‌ത്രീയെന്ന നിലയിലും രണ്ട് ഭിന്നശേഷിക്കാരിയെന്ന നിലയിലും. കഠിനശിക്ഷകള്‍ നല്‍കിയിട്ടും സമൂഹത്തിന് സ്‌ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റം വന്നിട്ടില്ലെന്ന് ജസ്‌റ്റിസ്‌ കെ മുരളീശങ്കര്‍ പറഞ്ഞു. എല്ലാ പുരുഷൻമാരും സ്‌ത്രീകളെ സമഭാവനയോടെ കാണേണ്ട സമയമായി. ഇര ഭിന്നശേഷിക്കാരി ആയതിനാലും കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്തും കൂട്ട ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. 2013 നവംബറിലാണ് ഭിന്നശേഷിക്കാരി കൂട്ടബലാൽസംഗ ശ്രമത്തിനിരയായത്.

Also Read: കോവിഡിൽ ബന്ധുക്കൾ നഷ്‌ടപ്പെട്ടവർക്ക് ധനസഹായം; അരവിന്ദ് കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE