ജീവനക്കാർ അധികം; നിയമന നിരോധനം ഏർപ്പെടുത്താൻ കെഎസ്ആർടിസി

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 7,090 ജീവനക്കാർ അധികമുള്ളതിനാൽ 5 വർഷത്തേക്ക് നിയമനനിരോധനം ഏർപ്പെടുത്തുന്നു. 28,114 ജീവനക്കാരുള്ളിടത്ത് 21,024 പേർ മതിയാവും. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ക്രമീകരിക്കാൻ പുതിയ നിയമനങ്ങൾ നിർത്തിവെക്കും. മെക്കാനിക്ക് (2,483), ഡ്രൈവർ (2,435), കണ്ടക്‌ടർ (1,826) തസ്‌തികകളാണ് വെട്ടികുറക്കുന്നത്.

കിഫ്‌ബി വഴി ലഭിക്കുന്ന ബസുകൾ ഓടിക്കുന്നതിനായി രൂപവൽക്കരിക്കുന്ന സിഫ്‌റ്റും കെഎസ്ആർടിസിക്ക് നഷ്‌ടമാകും. പുതിയ കമ്പനിയിലേക്ക് 350ഉം കെയുആർടിസിയിൽ നിന്ന് 221 ബസുകളും മാറ്റും. കെഎസ്ആർടിസിയുടെ നിലവിലുള്ള 4,791 ഷെഡ്യൂളുകൾ 4,129 ആയികുറയും. ഇത് അനുസരിച്ചാണ് ജീവനക്കാരുടെ എണ്ണം കുറക്കുന്നത്.

നിലവിലുള്ള മുഴുവൻ ജീവനക്കാരെയും നിലനിർത്തികൊണ്ട് മുന്നോട്ട് പോകുവാൻ കഴിയില്ലെന്ന് കെഎസ്ആർടിസി സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ജീവനക്കാരുടെ നിർബന്ധിത വിരമിക്കലും പരിഗണനയിലുണ്ട്. അതിനായി സർക്കാരിൽ നിന്നും 200 കോടി രൂപ സഹായധനം തേടിയിട്ടുണ്ട്. വർക്ക് ഷോപ്പുകളിൽ അധികമുള്ള ജീവനക്കാരെ സിഫ്റ്റിന്റെ ബസുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനായി നിയോഗിക്കും. ഇതിന് സിഫ്റ്റിൽ നിന്നും വാടക ഈടാക്കും. ശാരീരിക അവശതകളുള്ള മെക്കാനിക്കൽ ജീവനക്കാരെ ഓഫീസ് ജോലികളിലേക്ക് മാറ്റും.

Read also: താല്‍ക്കാലിക ജീവനക്കാർക്ക് സ്‌ഥിരനിയമന നീക്കവുമായി സപ്‌ളൈകോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE