പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണം; ലോകബാങ്ക് വായ്‌പ മുടങ്ങി

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: ലോകബാങ്ക് വാഗ്‌ദാനം ചെയ്‌ത വായ്‌പ കേന്ദ്രസര്‍ക്കാര്‍ വിലക്കിനെത്തുടര്‍ന്ന് മുടങ്ങി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ലോകബാങ്ക് വാഗ്‌ദാനം ചെയ്‌ത 1750 കോടി രൂപയുടെ വായ്‌പയാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കിനെത്തുടര്‍ന്ന് മുടങ്ങിയത്.

കോവിഡ് പ്രതിസന്ധി കാരണം ലോകബാങ്കില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ നേരിട്ടു വായ്‌പയെടുക്കുന്ന പശ്‌ചാത്തലത്തിലാണ് സംസ്‌ഥാനങ്ങള്‍ ഡെവലപ്മെന്റ് പോളിസി ലോണ്‍ (ഡിപിഎല്‍) എടുക്കുന്നത് തടഞ്ഞത്. ഇതോടെ, ലോക ബാങ്കില്‍ നിന്ന് പ്രോഗ്രാം ഫോര്‍ റിസല്‍റ്റ്സ് (പിഫോര്‍ആര്‍) ആയി വായ്‌പ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ സംസ്‌ഥാന സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.

റീബില്‍ഡ് കേരള ഡവലപ്മെന്റ് പ്രോഗ്രാമിന് ലോകബാങ്ക് ഡിപി ലോണ്‍ ആയി 3500 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 1750 കോടി രൂപ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ലഭിച്ചു. രണ്ടാം ഗഡു 1750 കോടി രൂപ കഴിഞ്ഞ മാസം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം വന്നതോടെയാണ് വായ്‌പ മുടങ്ങിയത്.

Read Also: സംസ്‌ഥാനത്ത് തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം നിലവില്‍ വന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE