തിരുവനന്തപുരം: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി സംസ്‌ഥാനമാകെ മുലയൂട്ടലിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കെഎസ്ആര്‍ടിസി ബസ് ബ്രാന്‍ഡിംഗിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. വനിത ശിശുവികസന വകുപ്പ് ഡയറക്‌ടര്‍ ടിവി അനുപമ പങ്കെടുത്തു.
‘മുലയൂട്ടല്‍ പരിരക്ഷണം ഒരു കൂട്ടായ ഉത്തരവാദിത്തം’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് വനിതാ ശിശു വികസന വകുപ്പ് ആസൂത്രണം ചെയ്‌തിരിക്കുന്നത്.
കുഞ്ഞു ജനിച്ച് ആദ്യ ഒരു മണിക്കുറിനുള്ളില്‍ മുലപ്പാല്‍ നല്‍കുന്നതിന്റെ പ്രാധാന്യം, 6 മാസം വരെ മുലപ്പാല്‍ മാത്രം നൽകേണ്ടതിന്റെ ആവശ്യകത, തുടര്‍ന്ന് മറ്റു പോഷകാഹാരത്തോടൊപ്പം മുലപ്പാല്‍ നല്‍കുന്നതിന്റെ പ്രാധാന്യം തുടങ്ങിയവയെ പറ്റി അങ്കണവാടി പ്രവര്‍ത്തകര്‍ മുഖേന കേരളമൊട്ടാകെ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ എടുക്കുന്നതിന്റെ ആവശ്യകത വ്യക്‌തമാക്കി ബോധവല്‍കരണ പരിപാടിയും സംഘടിപ്പിച്ചു വരുന്നു.
കൂടാതെ 158 ന്യൂട്രീഷ്യന്‍ ക്ളിനിക്കുകള്‍ വഴി ന്യൂട്രീഷ്യനിസ്‌റ്റിന്റേയും ശിശുരോഗ വിദഗ്ധന്റേയും കണ്‍സള്‍ട്ടേഷനും ടെലി കൗണ്‍സിലിംഗും വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ലഭ്യമാണ്. മുലയൂട്ടല്‍ പ്രോൽസാഹിപ്പിക്കുവാന്‍ പൊതുയിടങ്ങളില്‍ ബ്രസ്‌റ്റ് ഫീഡിംഗ് പോടുകള്‍ സ്‌ഥാപിച്ച് മാതൃ-ശിശു സൗഹാര്‍ദ്ദമാക്കുവാന്‍ വേണ്ടിയുള്ള നടപടികളും സ്വീകരിച്ചു വരുന്നു.
Read also: പെരിയ ഇരട്ടക്കൊല കേസ്; അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി