വാഷിംഗ്ടണ്‍ ഡിസി: കഴിഞ്ഞ 24 മണിക്കൂറിനിടെ 492,695 പേര്‍ക്ക് കൂടി ആഗോള വ്യാപകമായി കോവിഡ് സ്‌ഥിരീകരിച്ചതോടെ ലോകത്താകമാനമുള്ള കോവിഡ് ബാധിതരുടെ എണ്ണം 8.60 കോടി പിന്നിട്ടു. വോള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും ചേര്‍ന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 86,047,683 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്.
60,972,723 പേര്‍ ഇതുവരെയായി രോഗമുക്‌തി നേടിയപ്പോള്‍ 1,859,377 പേര്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്‌തതായാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,592 പേരാണ് മരണപ്പെട്ടത്.
നിലവില്‍ ലോകത്ത് വിവിധ ഇടങ്ങളിലായി 23,215,583 പേരാണ് ചികില്‍സയിലുള്ളത്. ഇതില്‍ 106,022 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ റഷ്യ, ഫ്രാന്‍സ്, ബ്രിട്ടണ്‍, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, കൊളംബിയ, അര്‍ജന്റീന, മെക്‌സിസ്‌കോ, പോളണ്ട്, ഇറാന്‍, ദക്ഷിണാഫ്രിക്ക, ഉക്രൈൻ, പെറു, നെതര്‍ലാന്‍ഡ്‌സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 20ലുണ്ട്. ഇതില്‍ 18 രാജ്യങ്ങളിലും 10 ലക്ഷത്തില്‍ കൂടുതലാണ് കോവിഡ് ബാധിതരുടെ എണ്ണം.