ബെംഗളൂരു: താൻ മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചത് ഡെൽഹിയിൽ നിന്ന് ആരുടെയും സമ്മർദ്ദം ഉണ്ടായിട്ടല്ലെന്ന് ബിഎസ് യെദിയൂരപ്പ. വളരെ നാളായി താൻ രാജിയെ കുറിച്ച് ആലോചിക്കുകയാണ്. പുതിയ ആളുകൾക്ക് അവസരം നൽകാൻ താൻ സ്വയം വഴിമാറിയതാണെന്നും യെദിയൂരപ്പ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ബിജെപിയെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ വേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യം. പാർട്ടിയെ കൂടുതൽ ശക്‌തിപ്പെടുത്താൻ പരിശ്രമിക്കും. അടുത്ത മാസം സംസ്‌ഥാന വ്യാപകമായി പര്യടനം നടത്തുമെന്നും യെദിയൂരപ്പ പറഞ്ഞു.
ആഴ്‌ചകൾ നീണ്ട അനിശ്‌ചിതത്വത്തിനൊടുവിൽ തിങ്കളാഴ്‌ചയാണ് കർണാടക മുഖ്യമന്ത്രി സ്‌ഥാനം യെദിയൂരപ്പ രാജിവെച്ചത്. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലായിരുന്നു രാജി പ്രഖ്യാപനം. യെദിയൂരപ്പയെ മാറ്റാൻ ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്‌തമാകുന്നതിനിടെ ആയിരുന്നു രാജി.
ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് രാജിവെക്കുന്നത്. 78 പിന്നിട്ട യെദിയൂരപ്പയെ മുന്‍നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പ് നേരിടാനാകില്ലെന്ന് ആയിരുന്നു ബിജെപി. കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. കർണാടക ആഭ്യന്തര മന്ത്രിയും ബിഎസ് യെദിയൂരപ്പയുടെ വിശ്വസ്‌തനും ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവുമായ ബസവരാജ് ബൊമ്മയാണ് യെദിയൂരപ്പക്ക് പകരക്കാരനായി എത്തിയത്. കഴിഞ്ഞ ദിവസയിരുന്നു ഇദ്ദേഹത്തിന്റെ സത്യപ്രതിജ്‌ഞ.
Also Read: പെഗാസസ്; സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മമതാ ബാനര്‍ജി