തിരുവനന്തപുരം: ജില്ലയിലെ ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊന്നു. കിളിമാനൂർ മലയാമഠം മണ്ഡപക്കുന്ന് വലിയവിള വീട്ടിൽ വിഷ്‍ണു എൽബി(23) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ റസൽപുരം ബവ്റിജസ് ഗോഡൗണിനു സമീപമാണ് കൊലപാതകം നടന്നത്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
നെപ്ട്യൂൺ ടാർ റെഡിമിക്‌സ് പ്ളാന്റിലെ ജീവനക്കാരായ ശ്യാം, വിഷ്‌ണു എന്നിവർ ബാലരാമപുരത്ത് നിന്നും ഭക്ഷണം കഴിച്ചശേഷം സ്‌കൂട്ടറിൽ വരുമ്പോൾ എതിരെ ബൈക്കിൽ വന്ന രണ്ടുപേർ ചീത്തവിളിച്ചു. തുടർന്ന് സ്‌കൂട്ടർ നിർത്തി വിഷ്‌ണു ഇക്കാര്യം ചോദ്യം ചെയ്‌തു. ഇതിനിടയിലാണ് ബൈക്കിൽ വന്നവരിൽ ഒരാൾ കത്തി കൊണ്ട് വിഷ്‌ണുവിന്റെ നെഞ്ചിൽ കുത്തിയത്. പിന്നാലെ ബൈക്കിൽ വന്നവർ തേമ്പാമുട്ടം ഭാഗത്തേക്ക് ഓടിച്ചു പോകുകയും ചെയ്‌തു.
കുത്തേറ്റ വിഷ്‌ണുവിനെ ശ്യാം സ്‌കൂട്ടറിൽ കയറ്റി ഓടിച്ചു വന്നപ്പോൾ തേമ്പാമുട്ടം സ്‌കൂളിനു സമീപം വച്ച് വിഷ്‌ണു റോഡിലേക്കു വീണു. തുടർന്ന് വിഷ്‌ണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Read also: മോൻസന്റെ ജാമ്യം; ഹൈക്കോടതി വിധി പറയാൻ മാറ്റി