കൊച്ചി: പോക്‌സോ ഉൾപ്പടെയുള്ള കേസുകളിൽ മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസിലുമാണ് മോൻസൺ ജാമ്യം തേടിയത്. ജാമ്യാപേക്ഷയിൽ കോടതി നേരത്തെ സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പോലീസാണ് മോൻസൺ മാവുങ്കലിനെതിരെ കേസെടുത്തത്. 2019ലായിരുന്നു കേസിനാസ്‌പദമായ സംഭവം. തുടർ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്‌ത് കലൂരിലെ വീട്ടിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്‌തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൺ മാവുങ്കൽ നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.
Most Read: വിവാദ പരാമർശം; ആർ ശ്രീലേഖക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങി പ്രോസിക്യൂഷൻ