സംസ്‌ഥാനത്തിന് 1.89 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

By Staff Reporter, Malabar News
kerala-covid vaccination
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 1,89,350 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊച്ചിയില്‍ 73,850 ഡോസ് വാക്‌സിനും, കോഴിക്കോട് 51,000 ഡോസ് വാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്ത് 64,500 ഡോസ് വാക്‌സിന്‍ രാത്രിയോടെ എത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.

1,48,03,930 ഡോസ് വാക്‌സിനാണ് ഇതുവരെ സംസ്‌ഥാനത്തിനാകെ ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്‌ഥാനം വാങ്ങിയത്. 1,20,21,160 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 14,40,230 ഡോസ് കോവാക്‌സിനും ഉള്‍പ്പടെ 1,34,61,390 ഡോസ് വാക്‌സിനാണ് കേന്ദ്രം നല്‍കിയത്.

ഇന്ന് വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം സംസ്‌ഥാനത്ത് 2,06,439 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,171 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സംസ്‌ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,59,06,153 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,16,31,528 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 42,74,625 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

ജനസംഖ്യയുടെ 34.82 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ളവരില്‍ 48.46 ശതമാനം പേര്‍ക്കുമാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. ജനസംഖ്യയുടെ 12.8 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ള 17.81 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്.

അതേസമയം ഇന്ന് 7,798 പേർക്കാണ് സംസ്‌ഥാനത്ത്‌ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 85,307 ആണ്. 11,447 പേർ രോഗമുക്‌തി നേടിയപ്പോൾ 100 മരണവും ഇന്ന് റിപ്പോർട് ചെയ്‌തു.

Most Read: പാലാരിവട്ടം അഴിമതിയിൽ സൂരജിനെതിരെ കേസെടുത്തത് സർക്കാർ അനുമതിയോടെ; വിജിലൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE