തൃശൂർ: മതിലകത്ത് 13-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്‌റ്റിൽ. കൈപ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈർ(36) ആണ് അറസ്‌റ്റിലായത്. പോക്‌സോ വകുപ്പുകൾ ചുമത്തി മതിലകം പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. വിദ്യാർഥി മദ്രസയിൽ പടിക്കുന്നതിനിടെ അധ്യാപകൻ പീഡിപ്പിച്ചെന്നാണ് പരാതി.
ഒരു വർഷം മുമ്പാണ് സംഭവം നടന്നത്. എന്നാൽ, പേടി കാരണം കുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ, ഇതിന് ശേഷം വിദ്യാർഥിയുടെ സ്വഭാവത്തിൽ വലിയ മാറ്റം ഉണ്ടാവുകയും, ക്ളാസ് മുറിയിൽ ഒറ്റക്കിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു അധ്യാപകൻ ചൈൽഡ്‌ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.
Most Read: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കെഎൻഎ ഖാദറിന് താക്കീത്