ലഖ്‌നൗ: ഉത്തർപ്രദേശിൽ കാസ്‌ഗഞ്ചിൽ ട്രാക്‌ടർ ട്രോളി മറിഞ്ഞ് 15 പേർ മരിച്ചു. എട്ടു കുട്ടികളും ഏഴ് സ്‌ത്രീകളുമാണ് മരിച്ചത്. മാഘ പൂർണിമ ദിനത്തിൽ ഗംഗയിൽ സ്‌നാനം ചെയ്യാൻ പോവുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ കൂടുതൽ സ്‌ത്രീകളും കുട്ടികളുമാണ് ഉണ്ടായിരുന്നത്.
കാറുമായി കൂട്ടിയിടിക്കുന്നത് തടയാൻ ശ്രമിക്കവേ ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടമായതാണ് അപകടത്തിലേക്ക് വഴിവെച്ചത്. പരിക്കേറ്റവരെ കാസ്‌ഗഞ്ചിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായമായി രണ്ടുലക്ഷം വീതം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. പരിക്കേറ്റവർക്ക് കൃത്യമായ ചികിൽസ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
Most Read| ഡെൽഹിയിൽ എഎപിക്ക് നാല് സീറ്റ്, കോൺഗ്രസിന് മൂന്ന്- ധാരണയായി